ഇത് ചരിത്രം; ഏഴാംബാലണ്‍ ഡി ഓര്‍ മെസിക്ക്

ലിയോണല്‍ മെസി ഏഴാം തവണയും ബാലണ്‍ ഡി ഓറില്‍ മുത്തമിട്ടു. തുടര്‍ച്ചയായ രണ്ടാം തവണയാണ് മെസി ലോകത്തെ മികച്ച ഫുട്‌ബോള്‍ താരമാകുന്നത്. കഴിഞ്ഞ സീസണില്‍ അര്‍ജന്റീനയ്ക്കും ബാഴ്‌സലോണയ്ക്കും നടത്തിയ മികവാണ് പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ഇന്ന് പുലര്‍ച്ചെ പാരീസില്‍ നടന്ന ചടങ്ങിലാണ് മുപ്പത്തിനാലുകാരനായ മെസി ചരിത്രം രചിച്ചത്.

2009,2010,2011,2012,2015,2019 വര്‍ഷങ്ങളില്‍ മെസി ബാലണ്‍ ഡി ഓര്‍ സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം കോവിഡിനെ തുടര്‍ന്ന് പുരസ്‌കാരം നല്‍കിയിരുന്നില്ല. ബയേണ്‍മ്യൂണിക്ക് താരം ലെവന്‍ഡോസ്‌കിയെ അവസാന നിമിഷം മറികടന്നാണ് മെസിയുടെ നേട്ടം. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇത്തവണ ആറാം സ്ഥാനത്തായി.

മികച്ച പുരുഷ യുവതാരത്തിനുള്ള കോപ്പ പുരസ്‌കാരം ബാഴ്‌സ താരം പെഡ്രി നേടി. ബാഴ്‌സയുടെ അലക്‌സിയ പുട്ടെലാസാണ് മികച്ച വനിത താരം. പിഎസ്ജി ഗോള്‍കീപ്പര്‍ ജിയാന്‍ജി ഡോണറുമയാണ് മികച്ച ഗോള്‍ കീപ്പര്‍. ചെല്‍സിയാണ് ക്ലബ് ഓഫ് ദി ഇയര്‍ പുരസ്‌കാരം നേടിയത്.

Leave a Reply

Your email address will not be published. Required fields are marked *