നടൻ ജഗദീഷിന്റെ ഭാര്യ ഡോ. പി. രമ അന്തരിച്ചു
നടൻ ജഗദീഷിന്റെ ഭാര്യ ഡോ.രമ പി (61) അന്തരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഫോറെൻസിക് വിഭാഗം മേധാവി ആയിരുന്നു ഡോ.രമ പി.സംസ്ക്കാരം വൈകീട്ട് നാലിനു തൈക്കാട് ശാന്തി കാവടത്തിൽ നടക്കും.
സിസ്റ്റര്‍ അഭയ കൊലക്കേസിലെ വാദിഭാഗം സാക്ഷിയാണ് ഇന്ന് മരണപ്പെട്ട ഡോ. പി രമ.സാധാരണ ഒരു ഡോക്ടർ എന്നതിൽ കവിഞ്ഞ് മറ്റൊരു വിവരങ്ങളും രമയെ സംബന്ധിച്ച് കേസിൻ്റെ വിചാരണ വേളയിൽ പുറത്തു വന്നിരുന്നില്ല. നടൻ ജഗദീഷിൻ്റെ ഭാര്യയായിരുന്നു അവർ എന്നുള്ള വിവരം ചിലർക്ക് മാത്രം അറിവുണ്ടായിരുന്നുള്ളു. പ്രശസ്തയാകുവാന്‍ ആഗ്രഹിച്ചിരുന്നില്ല .
കേസിൽ അന്വേഷണം നടക്കുന്ന സമയത്ത് കേസിലെ മൂന്നാം പ്രതി സ്റ്റെഫി കൃത്രിമമായി കന്യാചർമ്മം ഓപ്പറേഷൻ നടത്തി തുന്നിചേർത്തത് തൻ്റെ പരിശോധനയിൽ തെളിഞ്ഞതായി ഡോ.രമ സിബിഐ ക്ക് മൊഴി നൽകിയിരുന്നു. രാജ്യത്ത് അപൂർവ്വമായി നടത്താറുള്ള ഹൈമനോപ്ലാസ്റ്റി എന്ന ഓപ്പറേഷൻ സ്റ്റെഫി നടത്തിയെന്നായിരുന്നു ആലപ്പുഴ മെഡിക്കൽ കോളേജിൽ സേവനമനുഷ്ഠിച്ച ഡോ. രമയും ഡോ. ശ്രീകുമാരിയും കണ്ടെത്തിയത്. ഈ കേസിൽ നിർണായകമായ ഒരു സാക്ഷ്യമായിരുന്നു ഡോ: രമയുടെ ഭാഗത്തുനിന്നും അന്നുണ്ടായത്.