ഫ്‌ളിപ്കാർട്ട് ‘ബിഗ് ബില്യൺ ഡേയ്‌സ് സെയിൽ; ഓഡര്‍ ചെയ്തത് ലാപ്പ്ടോപ്പ് കിട്ടിയത് ബാര്‍സോപ്പ് !!!!!!! “ഒബിഡി നിയമം അറിയില്ലെങ്കില്‍ പണിപാളും
അഹമ്മദാബാദ് : ഫ്‌ളിപ്കാർട്ടില്‍ ‘ബിഗ് ബില്യൺ ഡേയ്‌സ് സെയിൽ’ നടക്കുകയാണ്. രാജ്യത്തെ ഉത്സവകാലത്തിന് മുന്നോടിയായി നടക്കുന്ന ഓണ്‍ലൈന്‍ ഷോപ്പിംഗ് മേളയില്‍ ഇലക്ട്രോണിക് സാധനങ്ങൾ വാങ്ങുന്നവര്‍ നിരവധിയാണ്.
ഓണ്‍ലൈന്‍ സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഇടപാടിന്‍റെ സുരക്ഷ ആരുതന്നെ ശ്രദ്ധിക്കാറില്ലെന്നതിന്‍റെ തെളിവാണ് അഹമ്മദാബാദില്‍ നിന്നുള്ള ഈ വാര്‍ത്ത .
അഹമ്മദാബാദ് ഐഐഎമ്മിലെ ഒരു വിദ്യാർത്ഥി പിതാവിനായി ലാപ്‌ടോപ്പ് ഓർഡർ ചെയ്തതാണ് സംഭവത്തിന്‍റെ തുടക്കം.തന്‍റെ പിതാവിനായി ‘ബിഗ് ബില്യൺ ഡേയ്‌സ് സെയിൽ’ സമയത്ത് ഒരു ലാപ്‌ടോപ്പ് വാങ്ങിയെന്നും എന്നാല്‍ ലഭിച്ചത് അലക്ക് സോപ്പാണ് എന്നാണ് ഈ യുവാവിന്‍റെ പരാതി. “ഓപ്പൺ ബോക്സ് ഡെലിവറി നിയമം (ഒബിഡി നിയമം) തന്റെ പിതാവിന് അറിയില്ലായിരുന്നുവെന്നും. അതിനാല്‍ ഫ്ലിപ്പ്കാര്‍ട്ട് പണം നല്‍കില്ലെന്ന് അറിയിച്ചുവെന്നുമാണ് ഇദ്ദേഹം പോസ്റ്റില്‍ പറഞ്ഞത്.
ഫ്ലിപ്പ്കാർട്ടിന്‍റെ ഓപ്പൺ ബോക്സ് ഡെലിവറി നിയമ പ്രകാരം. ഓഡര്‍ ചെയ്ത സാധനം തന്നെ ഡെലിവറി ചെയ്തുവെന്ന് ഉറപ്പാക്കാൻ ഡെലിവറി ചെയ്യുന്ന ഏജന്‍റിന്‍റെ സാന്നിധ്യത്തില്‍ തന്നെ ഉപഭോക്താവ് പാക്കേജ് തുറക്കണം. ഇത് പ്രകാരം എന്തെങ്കിലും തട്ടിപ്പ് നടന്നിട്ടുണ്ടെങ്കില്‍ അപ്പോള്‍ തന്നെ അറിയാന്‍ സാധിക്കും. എന്നിട്ട് മാത്രമേ യാഥാര്‍ത്ഥ പാക്കേജാണ് ലഭിച്ചത് എന്ന ഒടിപി കൈമാറാന്‍ പാടുള്ളൂ.
എന്നാല്‍ യഷവി ശർമ്മയുടെ പിതാവിന് ഇത് അറിയില്ലായിരുന്നു. ഇതോടെയാണ് ഫ്ലിപ്പ്കാര്‍ട്ട് ആദ്യം പണം തിരിച്ച് നല്‍കാന്‍ വിസമ്മതിച്ചത്. ഇതോടെയാണ് ഇദ്ദേഹം സോഷ്യല്‍ മീഡിയ പോസ്റ്റ് ഇട്ടത്.
ഈ പക്കേജ് കൈമാറുന്നത് അടക്കം ദൃശ്യങ്ങള്‍ ഉള്ള സിസിടിവി ദൃശ്യങ്ങള്‍ തന്‍റെ കൈവശമുണ്ടെന്നാണ് ശര്‍മ്മ പറയുന്നത്. എന്നാല്‍ ആദ്യഘട്ടത്തില്‍ ഇതു കാണിച്ചിട്ടു പോലും ഫ്ലിപ്കാര്‍ട്ടിന്റെ കസ്റ്റമര്‍ സപ്പോര്‍ട്ട് ഉദ്യോഗസ്ഥന്‍ പണം തിരിച്ചു തരാനാവില്ലെന്ന നിലപാടാണ് സ്വീകരിച്ചതെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ പിന്നീട് പണം തരാം എന്ന് സമ്മതിച്ചു.
ഓപ്പൺ ബോക്സ് ഡെലിവറി സംവിധാനത്തെക്കുറിച്ച് തന്‍റെ പിതാവിന് അറിയില്ലെന്നും, ഒടിപി ഡെലിവറി സമയത്ത് നല്‍കേണ്ടതാണെന്ന് അദ്ദേഹം കരുതിയെന്നാണ് യഷവി ശർമ്മ പറയുന്നത്. എന്നാല്‍ പിന്നീട് ഫ്ലിപ്പ്കാര്‍ട്ട് തങ്ങളുടെ തീരുമാനം മാറ്റിയെന്നാണ് തന്‍റെ ലിങ്ക്ഡ്ഇന്‍ പോസ്റ്റില്‍ ശര്‍മ്മ പറയുന്നത്. എന്നാല്‍ പണം ഇതുവരെ തിരിച്ച് അക്കൌണ്ടില്‍ എത്തിയില്ലെന്നും, അതുവരെ പോസ്റ്റ് ഡിലീറ്റ് ചെയ്യില്ലെന്നും അദ്ദേഹം അറിയിച്ചു.