മഴ വന്നെ..
കവിത: ജി.കണ്ണനുണ്ണി
ചന്നം പിന്നം പെരുമഴ പെയ്തു
സ്കൂള് തുറന്നൊരു മാസത്തിൽ
കാറ്റുംകോളും ഇടിമിന്നലുമായ്
മൺസൂൺകാലം വന്നെത്തി.
ഇടവപ്പാതി ജൂണിലതെങ്കിൽ
ഒക്ടോബറിലോ തുലാവർഷവും
ആറ്റിലെ മീനുകൾ തുള്ളിച്ചാടി
തവളകൾ ക്രോം ക്രോം പാട്ട് തുടങ്ങി.
കാലവർഷം കലിതുള്ളുമ്പോൾ
സൂര്യനിടയ്ക്ക്ക്കിടെ വെയില് പരത്തും
മഴയിൽ നമ്മൾ കുട ചൂടെണം
മഴ രോഗങ്ങളെ ഓടിക്കേണം.
ചന്നം പിന്നം പെരുമഴ പെയ്തു
സ്കൂള് തുറന്നൊരു മാസത്തിൽ
കാറ്റുംകോളും ഇടിമിന്നലുമായ്
മൺസൂൺകാലം വന്നെത്തി.