ഗസലുകളുടെ സുല്‍ത്താന്‍ തലത് മഹമൂദ്
പിന്നണി ഗായകൻ, നടൻ, ഗസൽ ഗായകൻ എന്നീ നിലകളിൽ പ്രശസ്തനായ ഇന്ത്യൻ ചലച്ചിത്ര മേഖലയിലെ ഏറ്റവും ജനപ്രിയ ഗായകരിൽ ഒരാളായിരുന്നു തലത് മഹമൂദ്. 15-ലധികം പ്രാദേശിക ഭാഷകളിൽ പാടുകയും പിന്നണി ഗായകർക്കുള്ള റോയൽറ്റി ഫീസിന്റെ അവകാശത്തിനായി പോരാടുകയും ചെയ്തു.
1924 ഫെബ്രുവരി 24 ന് ഉത്തർപ്രദേശിലെ ലഖ്‌നോവിൽ ഒരു യാഥാസ്ഥിക മുസ്ലിം കുടുംബത്തിൽ ജനനം. അലിഗറിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ലഖ്‌നോവിലെ ഇസ്ലാമിക കോളജിൽ നിന്ന് ഇന്റർ മീഡിയറ്റ് പാസായി. മോറിസ് കോളജ് ഒഫ് മ്യൂസികിൽ നിന്ന് സംഗീതം അഭ്യാസിച്ചു. 1945-ൽ കൊൽക്കത്തയിലെ ന്യൂ തിയെറ്റഴ്സിൽ ചേർന്നു.
ഇന്ത്യൻ സംഗീതത്തിന്റെ സുവർണ്ണ കാലഘട്ടമായ 1940-60 കളിൽ അവിസ്മരണീയമായ നിരവധി ഹിറ്റുകൾ നൽകി. ദിലീപ് കുമാർ, ദേവ് ആനന്ദ്, രാജ് കപൂർ, സുനിൽ ദത്ത് എന്നിവരുടെ ശബ്ദമായിരുന്നു അദ്ദേഹം. ദിലീപ് കുമാറിന്റെ ഗാനങ്ങളിൽ തലത് മഹമൂദിന്റെ ശബ്ദം ഇല്ലായിരുന്നെങ്കിൽ അഭിനയ ജീവിതം അപൂർണ്ണമാകുമായിരുന്നുവെന്ന് ആരാധകർ പറയാറുണ്ട്.
🎵ജൽതേ ഹേ ജിസ്‌കെ ലിയേ….
🎵ഏ ദിൽ മുജെ ഐസി ജഗാഹ് ലേ ചൽ….
🎵തസ്വീർ തേരി ദിൽ മേരാ….
🎵ദുതി പികാഹി ദ്യുതി തീരേ….
🎵യഷ് ഹേ അമൃത്…. ഉൾപ്പെടെ 1940 മുതൽ ചലച്ചിത്രേതര ഗസലുകളിലും നിരവധി ഗാനങ്ങൾ പാടിയ അദ്ദേഹത്തിന് ‘ഗസലുകളുടെ രാജാവ്’ എന്ന പദവി സ്നേഹപൂർവ്വം നൽകി.1976 ൽ പുറത്തിറങ്ങിയ രാമു കാര്യാട്ടിന്റെ ദ്വീപ് എന്ന മലയാള ചിത്രത്തിനു വേണ്ടി യൂസഫ് അലി കേച്ചേരി രചിച്ച് എം എസ് ബാബുരാജ് ഈണം നൽകിയ ‘..കടലേ നീല കടലേ…’ എന്ന ഗാനം മലയാളത്തിൽ ആലപിച്ചു.1975ൽ ഗാലിബ് അവാർഡ്മ ധ്യപ്രദേശ് സർക്കാരിന്റെ ലതാമങ്കേഷ്കർ അവാർഡ് എന്നിവ ലഭിച്ചു.
മഹമൂദ് 12 ഇന്ത്യൻ ഭാഷകളിലായി 747 ഗാനങ്ങൾ ആലപിക്കുകയും 13 സിനിമകളിൽ അഭിനയിക്കുകയും ചെയ്തു, “കിഷോർ കുമാറിന് അടുത്തായി ഹിന്ദി സിനിമയിലെ ഏറ്റവും വലിയ ഗായകൻ” എന്ന് അദ്ദേഹത്തെ വിശേഷിപ്പിച്ചുകൊണ്ട് മാധ്യങ്ങൾ അദ്ദേഹത്തെ കുറിച്ച് എഴുതി. 1950-കളുടെ അവസാനത്തോടെ അഭിനയം പൂർണ്ണമായും ഉപേക്ഷിച്ചു.സംഗീതസംവിധായകൻ നൗഷാദുമായുള്ള തർക്കവും മഹ്മൂദിന്റെ അവസരങ്ങൾ കുറഞ്ഞു. 1998 മെയ് 9-ന് അദ്ദേഹം അന്തരിച്ചു.
വിവരങ്ങള്‍ക്ക് കടപ്പാട്; വിവിധമാധ്യമങ്ങള്‍