എൻ്റെ ആരോഗ്യം മോശമാണ്, പക്ഷെ പോരാട്ടം തുടരും” സോനം വാങ്ചുക്

“എന്‍റെ ആരോഗ്യം അത്ര തൃപ്തികരമല്ല, എന്നാൽ അത്ര മോശവുമല്ല.” നീറ്റ് പരീക്ഷ ക്രമക്കേടുകളെ തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് വ്യാഴാഴ്ച ജന്തർ മന്ദിറിൽ 19-ാം ദിവസത്തിലേക്ക് കടന്ന തന്റെ അനിശ്ചിതകാല നിരാഹാര സമരത്തിനിടെ, ക്ഷീണിതനായി കാണപ്പെട്ട സോനം വാങ്ചുക് കഴിഞ്ഞ ദിവസം രാത്രി പങ്കുവെച്ച വീഡിയോ സന്ദേശത്തിൽ പറഞ്ഞ കാര്യമാണിത്.

കോക്രോച്ച് ജനതാ പാർട്ടി പുറത്തുവിട്ട ഏറ്റവും പുതിയ മെഡിക്കൽ വിവരങ്ങൾ പ്രകാരം, 59 കാരനായ വാങ്ചുക് വളരെ ബലഹീനനാണ്. കൂടാതെ 24 മണിക്കൂറും മെഡിക്കൽ നിരീക്ഷണത്തിലാണ്. അദ്ദേഹത്തിന്റെ ശരീരഭാരം 57.15 കിലോഗ്രാമായി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 400 ഗ്രാമും, നിരാഹാരം ആരംഭിച്ചതിന് ശേഷം ഏകദേശം 8.9 കിലോഗ്രാമും ഭാരവും കുറഞ്ഞു.

സോനം വാങ്‌ച്ചുകിന്റെ ആരോഗ്യനില അപകട ഘട്ടത്തിലേക്ക് കടന്നു. അദ്ദേഹം ഡൽഹിയിലെ ജന്തർ മന്ദറിൽ സത്യാഗ്രഹ സമരമിരിക്കുന്നത്.സമരത്തിന്റെ ആവശ്യം ഇത്രേയുള്ളൂ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന രാജിവയ്ക്കുക.എന്തിനാണ് അദ്ദേഹം രാജിവയ്ക്കുന്നത്?ചരിത്രത്തിലില്ലാത്തതുപോലെ വിദ്യാർത്ഥികൾ അദ്ദേഹത്തിൻറെ വകുപ്പുകളിൽനിന്നും അതിന്റെ ഏജന്സികളിൽനിന്നും അനീതി നേരിട്ടു.


22 ലക്ഷം കുട്ടികൾ എഴുതിയ മെഡിക്കൽ പ്രവേശന പരീക്ഷ, 17 ലക്ഷം കുട്ടികളെഴുതിയ സി ബി എസ് സി യുടെ 12-ആം ക്‌ളാസ് പരീക്ഷ, 11 ലക്ഷം കുട്ടികളെഴുതിയ സർവ്വകലാശാല പ്രവേശന പരീക്ഷ എന്നിവയിൽ വൻ ക്രമക്കേടും കൊളളരുതാഴികയും കെടുകാര്യസ്‌ഥതയുമായിരുന്നു. നീറ്റ് പരീക്ഷ റദ്ദാക്കേണ്ടി വന്നു; എത്രയോ കുട്ടികൾ ആത്മഹത്യ ചെയ്യുന്ന അവസ്‌ഥ വന്നു.


ഏറ്റവുമവസാനം യു ജി സി-നെറ്റ് പരീക്ഷയുടെ സോഷ്യോളജി പേപ്പറും ചോർന്നതായാണ് ആരോപണം.ഇതൊക്കെ നടന്നാലും ആരും ഒരു മറുപടിയും പറയേണ്ടതില്ലാത്ത, ആർക്കും ഒരു ഉത്തരവാദിത്തവും വഹിക്കേണ്ടതില്ലാത്ത ഒരു രാജ്യമായി നമ്മൾ മാറിക്കൊണ്ടിരിക്കുന്നു.
അവർക്കാണ് ആരും ചോദിക്കാനും പറയാനുമില്ലാത്തത്.ആരെങ്കിലുമൊക്കെ വേണമല്ലോ.
അതാണ് വാങ്‌ചുക്.

ലഡാക്കിലെ മഞ്ഞുമലകൾക്കിടയിൽ നിന്ന് ഇന്ത്യയൊട്ടാകെയുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് പ്രചോദനമായി മാറിയ ഒരു പേരുണ്ട് – സോനം വാങ്ചുക്! ‘3 Idiots’ എന്ന വിഖ്യാത ചിത്രത്തിലെ ‘ഫുൻസുഖ് വാങ്ഡു’ എന്ന കഥാപാത്രത്തിന് പ്രചോദനമായത് യഥാർത്ഥ ജീവിതത്തിലെ ഈ നായകനാണ്. എന്നാൽ സിനിമയേക്കാൾ എത്രയോ മനോഹരവും അർത്ഥപൂർണ്ണവുമാണ് അദ്ദേഹത്തിന്റെ യഥാർത്ഥ ജീവിതം.


കോക്രോച് ജനത പാർട്ടിയുടെ സമര വേദിയിലാണ് അദ്ദേഹമിരിക്കുന്നത്. ഇടത് പാർട്ടിയുടെ നേതാക്കൾ അനുഭാവം അറിയിച്ചു അദ്ദേഹത്തെ സന്ദർശിക്കുന്നുണ്ട്. മമത ബാനർജിയും അഖിലേഷ് യാദവും പിന്തുണയറിയിച്ചിട്ടുണ്ട്. എസ് എഫ് ഐ രാജ്യമൊട്ടാകെ ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചും തെരുവിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!