നിരൂപണകലയില്‍ ക്ഷോഭ സൗന്ദര്യം അഴിച്ചുവിട്ട ‘കെ.പി അപ്പന്‍’
‘വ്യക്തികളല്ല, ആശയങ്ങളും നിലപാടുകളുമാണ് എന്നെ ക്ഷോഭിപ്പിക്കാറുള്ളത്.എന്നെ സംബന്ധിച്ചിടത്തോളം, എന്റെ ചിന്തയുടെയും, അഭിരുചിയുടെയും സ്വാതന്ത്ര്യം പ്രകടിപ്പിക്കാനുള്ള ഉപായം കൂടിയാണ് സാഹിത്യവിമർശനം. എന്റെ ചിന്തകളും വികാരങ്ങളും ഒളിച്ചുവക്കാൻ അറിഞ്ഞുകൂടാത്തതുകൊണ്ടാണ് ഞാൻ എഴുതുന്നത്….’- കെ പി അപ്പന്‍
1970 കാലഘട്ടത്തിൽ മലയാള സാഹിത്യത്തിൽ ആധുനികതാ പ്രസ്ഥാനത്തിന് ദിശാബോധം നൽകുകയും ഭാവുകത്വ പരിണാമത്തിന് സൈദ്ധാന്തിക ഭൂമിക ഒരുക്കുകുകയും ചെയ്ത നിരൂപകനാണ് കെ.പി. അപ്പൻ.
വ്യത്യസ്‌തമായ ശൈലിയിലൂടെ അദ്ദേഹം മലയാള സാഹിത്യ നിരൂപണത്തിൽ ശ്രദ്ധേയനായി.1936 ഓഗസ്റ്റ് 25 ന് ആലപ്പുഴ ജില്ലയിലെ പൂന്തോപ്പിൽ പത്മനാഭൻ – കാർത്ത്യായനി ദമ്പതികളുടെ മകനായി ജനിച്ചു.
ആലപ്പുഴ സനാതന വിദ്യാലയം – S.D കോളേജ് – എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.
ആലുവ U.C – ചേർത്തല കൊല്ലം S.N കോളേജുകളിൽ അദ്ധ്യാപകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. നങ്ങ്യാർകുളങ്ങര ടി.കെ. മാധവൻ സ്മാരക കോളേജിൽ അദ്ധ്യാപികയായിരുന്ന ഓമനയാണ് ഭാര്യ.മറ്റുള്ളവരുടെ വിശ്വാസചര്യകളിൽ ഇടപെട്ടിരുന്നില്ലെങ്കിലും തന്റെ സ്വകാര്യ വായനാമുറിയിൽ ശ്രീ നാരായണഗുരുവിന്റെ ചിത്രത്തിന് പ്രത്യേക സ്ഥാനം നൽകിയ അദ്ദേഹം ഗുരുവിന്റെ തത്ത്വങ്ങളോടും ആദർശങ്ങളോടും ആഭിമുഖ്യം പുലർത്തിയിരുന്നു.
വിമർശനത്തിലെ വിരുദ്ധ നിലപാടുകൾ മൂലം ആദ്യകാലങ്ങളിൽ വൈരികളെപ്പോലെ അന്യോന്യം എതിർത്തിരുന്ന അപ്പനും സുകുമാർ അഴീക്കോടും പിന്നീട് ആത്മ സുഹൃത്തുക്കളായി മാറി. സംഗീതബോധവും പാടാനുള്ള കഴിവുണ്ടായിട്ടും കെ.പി. അപ്പൻ ഒരിക്കല്‍പ്പോലും ക്ലാസ്മുറികളില്‍ കവിതകള്‍ ഈണത്തില്‍ ചൊല്ലി പഠിപ്പിച്ചിട്ടില്ല. ഗദ്യശൈലിയില്‍ കവിത ക്ലാസില്‍ പറയുമ്പോള്‍ തന്നെ അത് വിദ്യാര്‍ഥികളുടെ മനസ്സില്‍ ഒരിക്കലും വിട്ടുമാറാത്ത അനുഭവമായി തറഞ്ഞുകിടക്കും. അതായിരുന്നു കെ പിഅപ്പന്റെ കവിതാ ക്ലാസുകള്‍.
ബാബുരാജ് – ദക്ഷിണാമൂര്‍ത്തി – ദേവരാജന്‍ – രാഘവന്‍ – എം കെ അർജുനൻ – സലിൽ ചൗധരി – രവീന്ദ്രന്‍,- ജോണ്‍സണ്‍ – എം.ജി. രാധാകൃഷ്ണന്‍ എന്നിവർ അദ്ദേഹത്തിന്റെ ഇഷ്ട സംഗീത സംവിധായകരായിരുന്നു
നവീനങ്ങളായ ആശയങ്ങളിലൂടെ സാഹിത്യ വിമര്‍ശനത്തിലും അനുപമമായ വൈഭവത്തിലൂടെ അധ്യാപനത്തിലും അതുല്യനായ ഗുരുവായിരുന്നു കെ.പി.അപ്പൻ.സാംസ്‌കാരികമായ മറവിരോഗം ബാധിച്ചുകൊണ്ടിരുന്ന കേരളീയ സാമൂഹിക ബോധത്തെ ഓര്‍കളിലേക്ക് തിരിച്ചു കൊണ്ടുപോയി നമുക്ക് മതാതീതമായ ഒരു ചരിത്രമുണ്ടെന്ന് സ്ഥാപിക്കുകയാണ് ‘ചരിത്രത്തെ അഗാധമാക്കിയ ഗുരു’ എന്ന കൃതിയിലൂടെ അദ്ദേഹം ചെയ്തത്.
1972 ൽ കെ. ബാലകൃഷ്ണന്റെ കൗമുദി വാരികയില്‍ പ്രസിദ്ധീകരിച്ച
ക്ഷോഭിക്കുന്നവരുടെ സുവിശേഷം എന്ന ലേഖന സമാഹാരത്തോടെയാണ് മലയാളത്തിലെ സാഹിത്യ നിരൂപകന്മാരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്. അതിലെ 9 ലേഖനങ്ങളിൽ ആദ്യത്തെ നാലെണ്ണം കഫ്ക – കമ്യൂ – യൊനെസ്കോ, ഷെനേ എന്നീ ആധുനിക പാശ്ചാത്യ സാഹിത്യകാരന്മാരെക്കുറിച്ചായിരുന്നു. തുടർന്നുവന്ന 3 ലേഖനങ്ങൾ ആധുനിക സാഹിത്യത്തിന്റെ പ്രചോദനങ്ങളെയും അതിലെ പ്രവണതകളെയും കുറിച്ചും ഒടുവിലത്തെ രണ്ടെണ്ണം ആധുനിക വിമർശനത്തെക്കുറിച്ചുമായിരുന്നു.
പാശ്ചാത്യസാഹിത്യ സിദ്ധാന്തങ്ങളിൽ ആഴത്തിൽ അറിവുണ്ടായിരുന്ന അപ്പന്റെ ഗദ്യശൈലിയെ രൂപപ്പെടുത്തിയ സ്വാധീനങ്ങളിലൊന്ന് ബൈബിളായിരുന്നു. ഇതിന്റെ പേരിൽ, “ക്രിസ്തീയബിംബങ്ങളുടെ തടവുകാരൻ” (A prisoner of Christian Images) എന്ന് കഥാകൃത്തായ ജി.എൻ. പണിക്കർ അദ്ദേഹത്തെ വിമർശിച്ചിട്ടും ഉണ്ട്. “ബൈബിൾ – വെളിച്ചത്തിന്റെ കവചം” എന്ന ഏറെ ശ്രദ്ധിക്കപ്പെട്ട കൃതിയിൽ ബൈബിളിനോടുള്ള തന്റെ കടപ്പാട് അപ്പൻ ഏറ്റു പറയുന്നുണ്ട്. ഈ കൃതി ‘ലാ ബിബ്ള് ലേസാർമ ദെലാ ലുമിയേർ ‘ എന്ന പേരിൽ ഫ്രഞ്ച് ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. പിൽക്കാല രചനകളിലൊന്നായ “മധുരം നിന്റെ ജീവിതം” യേശുവിന്റെ അമ്മയായ മറിയത്തെക്കുറിച്ചാണ്. മലയാളത്തിലെ ആദ്യത്തെ മേരിവിജ്ഞാനീയ ഗ്രന്ഥം (Mariology) എന്ന് ഈ പുസ്തകം വിശേഷിക്കപ്പെട്ടിട്ടുണ്ട്. ഈ കൃതിയുടെ പേരിൽ അപ്പന് മരണശേഷം കേന്ദ്രസാഹിത്യ അക്കാഡമിയുടെ പുരസ്കാരം ലഭിച്ചു. 2008 ഡിസംബർ 15 ന് അന്തരിച്ചു.
പ്രധാന കൃതികൾ : ക്ഷോഭിക്കുന്നവരുടെ സുവിശേഷം
കലഹവും വിശ്വാസവും
മലയാള ഭാവന: മൂല്യങ്ങളും സംഘർഷങ്ങളും
വരകളും വർണ്ണങ്ങളും
ബൈബിൾ വെളിച്ചത്തിന്റെ കവചം
കലാപം, വിവാദം, വിലയിരുത്തൽ
സമയപ്രവാഹവും സാഹിത്യകലയും
കഥ : ആഖ്യാനവും അനുഭവസത്തയും
ഉത്തരാധുനികത വർത്തമാനവും വംശാവലിയും
ഇന്നലെകളിലെ അന്വേഷണപരിശോധനകൾ
വിവേകശാലിയായ വായനക്കാരാ
രോഗവും സാഹിത്യഭാവനയും
ചരിത്രത്തെ അഗാധമാക്കിയ ഗുരു
സ്വർഗ്ഗം തീർന്നുപോവുന്നു, നരകം നിലനിൽക്കുന്നു.
തിരസ്‌കാരം
മാറുന്ന മലയാള നോവൽ
പേനയുടെ സമരമുഖങ്ങൾ
അഭിമുഖ സംഭാഷണങ്ങൾ
ചരിത്രത്തെ നിങ്ങൾക്കൊപ്പം കൂട്ടുക
ഫിക്‌ഷന്റെ അവതാരലീലകൾ
പുരസ്കാരങ്ങൾ : കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം-മധുരം നിന്റെ ജീവിതം
ഉത്തരാധുനികത ചരിത്രവും വംശാവലിയും എന്ന കൃതിക്കു 1998 ലെ കേരളസാഹിത്യ അക്കാദമി അവാർഡ്.
കടപ്പാട് : വിവിധ മാധ്യമങ്ങൾ.

