പ്രതിസന്ധിയെ പുഞ്ചിയോടെ നേരിട്ട യുവതി നേഹ ശര്‍മ്മ
നേഹ ശര്‍മ്മയെന്ന പേര് ഇപ്പോള്‍ വൈറലാണ്. ജീവിതത്തിലുണ്ടായ പ്രതിസന്ധിയെ ചങ്കൂറ്റത്തോടെ തരണം ചെയ്ത പെണ്കുട്ടി.ലൈഫിലുണ്ടായ പ്രയാസങ്ങളെ അനായാസം നേരിട്ട് മറ്റുള്ളവര്‍ക്ക് മാതൃകയായ പെണ്‍കുട്ടി നേഹശര്‍മ്മ പഞ്ചാബ് ജലന്ധര്‍ സ്വദേശിയാണ്. ചെറുപ്പത്തില്‍ത്തന്നെ ഭര്‍ത്താവ് ഉപേക്ഷിച്ച ഒരു ഫുഡ് സ്റ്റാൾ നടത്തി തന്റെ മകളെ പരിപാലിക്കുന്നു.ഇൻസ്റ്റഗ്രാമിൽ ഒരു ഫുഡ് ബ്ലോഗർ(food blogger) അവളുടെകഥ ഒരു വീഡിയോ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെയാണ് അവളുടെ കഥ പുറംലോകമറിഞ്ഞത്.
നേഹ ശര്‍മയ ഭർത്താവുപേക്ഷിച്ചത് കുഞ്ഞിന് ഒരു വയസുള്ളപ്പോഴാണ്. ഇന്ന് മകൾക്ക് 15 വയസായി. മറ്റൊരു സ്ത്രീക്ക് വേണ്ടി തന്നെ ഉപേക്ഷിച്ച ഭർത്താവിനോട് പൊറുക്കാൻ അവൾക്കായില്ല. പട്ടിണി കിടന്നും തന്റെ മകളെ താൻ കഴിയുന്ന രീതിയിൽ നോക്കുമെന്ന് അവൾ ഉറച്ചു. തിരികെ പോകാനും, ഭർത്താവിന്റെ കാൽ പിടിക്കാനും പലരും അവളെ ഉപദേശിച്ചു. എന്നാൽ അവൾ അതിന് തയ്യാറായില്ല.
മകളെ പോറ്റാൻ അവൾ ജലന്ധറിൽ ഒരു പറാട്ട സ്റ്റാൾ നടത്തുന്നു. പഞ്ചാബിലെ ഏറ്റവും വലിയ പറാട്ടകളിലൊന്ന് വെറും 50 രൂപയ്ക്കാണ് വിൽക്കുന്നതെന്ന് അവൾ അവകാശപ്പെടുന്നു. ഇപ്പോൾ 15 വയസ്സുള്ള മകൾ ഒളിമ്പിക്‌സിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വീഡിയോയിലെ അവൾ പറയുന്നു. ശർമ്മ പറാട്ട ജംഗ്ഷൻ എന്നാണ് ഭക്ഷണശാലയുടെ പേര്.
പത്താം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ അഭിഭാഷകയാകണമെന്നായിരുന്നു അവളുടെ ആഗ്രഹം, എന്നാൽ ഒരു ദരിദ്ര, യാഥാസ്ഥിക കുടുംബത്തിൽ ജനിച്ച അവൾ 16 -ാം വയസ്സിൽ വിവാഹം കഴിക്കാൻ നിർബന്ധിതയായി. “ഇത് എന്റെ കരിയറിന്റെയും സ്വപ്നങ്ങളുടെയും അവസാനമാണെന്ന് ഞാൻ പിന്നീട് കരുതി“ നേഹ പറയുന്നു. പക്ഷേ, അവളെ അത്ഭുതപ്പെടുത്തികൊണ്ട് പഠനം പൂർത്തിയാക്കാൻ ഭർത്താവ് അവളെ അനുവദിച്ചു. അത് 2006 -ൽ ആയിരുന്നു. “ഞാൻ എന്റെ +2 പൂർത്തിയാക്കി. 2007 -ൽ എന്റെ മകൾ ജനിച്ചു. എന്റെ മകൾക്ക് ഒരു വയസ്സ് തികഞ്ഞപ്പോഴാണ് എന്റെ ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് ഞാൻ അറിയുന്നത്. അപ്പോഴാണ് കുടുംബത്തിന്റെ സമ്മർദ്ദത്തിന് വഴങ്ങാതെ സ്വതന്ത്രമായി ജീവിക്കാൻ ഞാൻ തീരുമാനിച്ചത്” അവൾ പറഞ്ഞു.
വീട്ടുകാരുടെയോ, ഭർത്താവിന്റെ വീട്ടുകാരോ ആരും തന്നെ തന്‍റെ തീരുമാനത്തിൽ പിന്തുണച്ചില്ലെന്നുംഈ മുപ്പത്കാരി പറയുന്നു. ഇതിനിടയിൽ വിദൂരവിദ്യാഭ്യാസത്തിൽ ബിരുദം നേടുന്നതിനായി ഏഴോ എട്ടോ വർഷക്കാലം അവൾ ഒരു ടെലികോം കമ്പനിയിൽ ജോലി ചെയ്തിരുന്നു. 2016 -ലായിരുന്നു എൽഎൽബിക്ക് അഡ്മിഷൻ എടുത്തത്. പിന്നീട് കൊവിഡ് വന്ന് ജോലി നഷ്ടപ്പെട്ടതിനെ തുടർന്ന് പഠനം ഇടയിൽ വച്ച് ഉപേക്ഷിച്ച് റോഡരികിൽ ഈ സ്റ്റാൾ തുടങ്ങിയെന്നും അവർ പറഞ്ഞു. “എനിക്ക് ഒരു നല്ല ജോലി ലഭിച്ചുകഴിഞ്ഞാൽ, ഞാൻ വീണ്ടും എൽഎൽബിക്ക് പ്രവേശനം നേടും. എനിക്ക് ഒരു അഭിഭാഷകയാകാൻ ആഗ്രഹമുണ്ട്. അതിലൂടെ എനിക്ക് സ്ത്രീകളുടെ അവകാശങ്ങൾക്കായി പോരാടാൻ കഴിയും” അവൾ പറഞ്ഞു.വീഡിയോ വൈറലായതോടെ നിരവധിപ്പേരാണ് അവളെ അഭിനന്ദിച്ചു കൊണ്ട് മുന്നോട്ട് വരുന്നത്.
https://www.instagram.com/p/CbB92WGB32w/