ഇന്ന് രവീന്ദ്രന്‍മാഷിന്‍റെ ഓര്‍മ്മദിനം

യേശുദാസിനു ദേശീയ പുരസ്കാരം നേടി കൊടുത്ത ഭരതത്തിലെ രാമകഥാ ഗാനലയം….. എം.ജി.ശ്രീകുമാറിന് ആദ്യത്തെ ദേശീയ പുരസ്കാരം നേടി കൊടുത്ത നാദരൂപിണി ശങ്കരീ പാഹിമാം…. തുടങ്ങിയ ഗാനങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇന്നും നിറഞ്ഞു നിൽക്കുന്ന രവീന്ദ്രൻമാഷ്. സംഗീത ലോകത്തിന് ഒരിക്കലും വിസ്മരിക്കാൻ കഴിയാത്ത നിരവധി ഗാനങ്ങൾക്ക് അദ്ദേഹം ഈണം നൽകി.

1943 നവംബർ 9 ന് കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴയിൽ മാധവൻ – ലക്ഷ്മി ദമ്പതികളുടെ മകനായി ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത കോളജിൽ ചേർന്നു. സംഗീതത്തിൽ ബിരുദം പൂർത്തിയാക്കിയ ശേഷം പിന്നണി ഗായകനാകാൻ അവസരം തേടി മദ്രാസിലെത്തിയ രവീന്ദ്രനെ ബാബുരാജിനു പരിചയപ്പെടുത്തിയത് നടൻ സത്യനാണ് വെള്ളിയാഴ്ച എന്ന ചിത്രത്തിനു വേണ്ടി ആദ്യമായി പിന്നണി ഗായകനായെങ്കിലും പിന്നീട് ഡബ്ബിങ് ആർട്ടിസ്തായി.

1970 കളിൽ നടൻ രവികുമാറിനു വേണ്ടി മിക്ക ചിത്രങ്ങളിലും ശബ്ദം നൽകിയത് രവീന്ദ്രനായിരുന്നു. രവീന്ദ്രൻ ചിട്ടപ്പെടുത്തിയ ഏതാനും ഗാനങ്ങൾ കേട്ട യേശുദാസ് സംവിധായകൻ ശശികുമാറിന് പരിചയപ്പെടുത്തി. അങ്ങനെ 1979-ൽ ചൂള എന്ന ചിത്രത്തിലൂടെ സത്യൻ അന്തിക്കാട് രചിച്ച താരകേ മിഴിയിതളിൽ കണ്ണീരുമായി….. എന്നു തുടങ്ങുന്ന ഗാനമാണ് ചിട്ടപ്പെടുത്തിയ ആദ്യ സിനിമാ ഗാനം. തുടർന്ന് മലയാളം, തമിഴ്, കന്നഡ ഭാഷകളിലായി ഇരുനൂറിലേറെ ചിത്രങ്ങൾക്ക് സംഗീതം നൽകി.

മലയാളത്തിലെ ഒരുവിധം എല്ലാ ഗായകർക്കും പാടാൻ അവസരം നൽകിയിട്ടുള്ള ഗായികമാരിൽ ചിത്രയായിരുന്നു ഏറ്റവും കൂടുതൽ ഗാനങ്ങൾ ആലപിച്ചത്. ശാസ്ത്രീയ സംഗീതത്തിന്റെ അനന്തമായ വഴികളിലൂടെ സഞ്ചരിച്ചതിന് ഭരതം എന്ന ചിത്രത്തിലൂടെ 1992ൽ ദേശീയ അവാർഡും ലഭിച്ചു. ഇതേ ചിത്രത്തിന് 1991ൽ സംസ്ഥാന പുരസ്കാരവും. ഓർമകളിലേക്കുള്ള മടക്കയാത്ര ആരംഭിക്കും മുൻപ് സംഗീതം നൽകിയ നന്ദനമെന്ന ചിത്രത്തിലെ പാട്ടുകൾക്ക് 2002ൽ സംസ്ഥാന പുരസ്കാരവും ലഭിച്ചു. 2005 മാർച്ച് 3-ന് അന്തരിച്ചു.


കടപ്പാട് വിക്കിപീഡിയ,വിവിധമാധ്യമങ്ങള്‍

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!