‘ഭാവിയെ കണ്ടെത്തിയ മനുഷ്യന്‍’ സ്റ്റീവ് ജോബ്സ്

ഭാവി പ്രവചിക്കുന്നവരുണ്ട്, ഭാവിക്ക് വേണ്ടി മുന്‍കരുതലെടുക്കുന്നവരുണ്ട്, ഭാവി മുന്നില്‍ കണ്ട് അതിനനുസരിച്ച് തന്ത്രങ്ങള്‍ മെനയുന്നവരും കുറവല്ല. എന്നാല്‍, ‘ഭാവി’എന്താണെന്ന് കണ്ടുപിടിക്കുന്നവര്‍ ചരിത്രത്തില്‍ തന്നെ അപൂര്‍വമാണ്. സ്റ്റീവ് ജോബ്‌സ് – ‘ഭാവിയെ കണ്ടെത്തിയ മനുഷ്യന്‍’ എന്നെ വിശേപ്പിക്കാൻ കഴിയൂ… സ്റ്റീവ് ജോബ്‌സനെ മാത്രമേ – ‘ഭാവിയെ കണ്ടെത്തിയ മനുഷ്യന്‍’ എന്നെ വിശേപ്പിക്കാൻ കഴിയൂ…

അന്തരിച്ച ആപ്പിള്‍ സ്ഥാപകന്‍ ‘സ്റ്റീവന്‍ പോള്‍ ജോബ്‌സ്’ അഥവാ ‘സ്റ്റീവ് ജോബ്‌സ്’ അപൂര്‍വങ്ങളില്‍ അപൂര്‍വമായ വ്യക്തിത്വമായി മാറുന്നത് അതുകൊണ്ടാണ്. ഭാവിയെ കണ്ടെത്തിയ മനുഷ്യനാണ് അദ്ദേഹം.

‘നമ്മുടെയെല്ലാം ജീവിതത്തെ സമ്പുഷ്ടമാക്കാന്‍ പാകത്തില്‍ എണ്ണമറ്റ കണ്ടുപിടിത്തങ്ങള്‍ക്ക് വഴിതുറന്നത് സ്റ്റീവിന്റെ പ്രതിഭ.അതുകൊണ്ടാണ്, കഴിഞ്ഞ നൂറു വര്‍ഷത്തിനിടെ അമേരിക്ക കണ്ട ഏറ്റവും മികച്ച സി.ഇ.ഒ. സ്റ്റീവാണെന്ന് ഗൂഗിള്‍ ചെയര്‍മാന്‍ അടുത്തയിടെ അഭിപ്രായപ്പെട്ടത്…

ആപ്പിള്‍ പുറത്തിറക്കിയ അതിനൂതനങ്ങളായ ഓരോ ഉല്‍പന്നങ്ങളും ലോകം ഏറ്റുവാങ്ങുകയായിരുന്നു. ലോകത്തില്‍ ഏറ്റവും കുറച്ചു ശമ്പളം കൈപ്പറ്റുന്ന സിഇഒമാരില്‍ ഏറ്റവും പ്രധാനിയായിരുന്നു സ്റ്റീവ് ജോബ്‌സ്. വര്‍ഷം ഒരു ഡോളറായിരുന്നു അദ്ദേഹത്തിന്റെ ശമ്പളം.

1955-ല്ഫെബ്രുവരി 24 -ന്‍ സാന്‍ ഫ്രാന്‍സിസ്‌കോയില്‍ അബ്ദുല്‍ഫത്താഹ് ജന്‍ഡാലിയുടെയും ജൊവാന്റെയും മകനായി ജനിച്ച സ്റ്റീവ് ജോബ്‌സിനെ പോള്‍ ജോബ്‌സ് ക്ലാര -ദമ്പതികള്‍ ദത്തെടുക്കുകയായിരുന്നു. സ്റ്റീവന്‍ ജോബ്‌സ് എന്നു പേരിട്ട സ്റ്റീവ് വിദ്യാഭ്യാസകാലത്തു തന്നെ തന്റെ സാങ്കേതിക അഭിരുചികള്‍ പ്രകടമാക്കിയിരുന്നു. ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം പോര്‍ട്‌ലന്‍ഡിലെ റീഡ് കോളജില്‍ തുടര്‍പഠനത്തിനു ചേര്‍ന്ന സ്റ്റീവ് പക്ഷേ ആദ്യ സെമസ്റ്ററോടെ പുറത്താക്കപ്പെട്ടു. റീഡിലെ പാര്‍ട് ടൈം കാലിഗ്രഫി ക്‌ളാസുകളും സുഹൃത്തിന്റെ മുറിയിലെ സൗജന്യതാമസവും സമീപത്തുള്ള കൃഷ്ണക്ഷേത്രത്തില്‍ നിന്നുള്ള സൗജന്യഭക്ഷണവുമായിട്ടാണ് ജീവിച്ചത്.

അന്ന് താന്‍ പുറത്താക്കപ്പെടുകയും കാലിഗ്രഫി ക്‌ളാസുകളില്‍ പങ്കെടുക്കുകയും ചെയ്തില്ലായിയിരുന്നെങ്കില്‍ മാകിന്റോഷില്‍ മള്‍ട്ടിപ്പിള്‍ ടൈപ്‌ഫേസുകളോ കൃത്യതയുള്ള ഫോണ്ടുകളോ ഉണ്ടാവുമായിരുന്നില്ല എന്നു സ്റ്റീവ് ജോബ്‌സ് പിന്നീട് പറഞ്ഞിട്ടുണ്ട്.

ഇന്ത്യയിലേക്ക് തീര്‍ഥയാത്രയ്ക്കായി പണം സമ്പാദിക്കുന്നതിനു വേണ്ടി 1974ല്‍ സ്റ്റീവ് വിഡിയോ ഗെയിം കമ്പനിയായ അടാരിയില്‍ ടെക്‌നീഷനായി ചേര്‍ന്നു. അടാരിയില്‍ ഒരു സര്‍ക്യൂട്ട് ബോര്‍ഡില്‍ തുടങ്ങിയ സ്റ്റീവിന്റെ പരിശ്രമങ്ങള്‍ 1976ല്‍ സ്റ്റീവ് വോസ്‌നിയാക്, റൊണാള്‍ഡ് വെയ്ന്‍ എന്നിവര്‍ക്കൊപ്പം ആപ്പിള്‍ കമ്പനിയുടെ രൂപീകരണം വരെയെത്തിച്ചു.’ആപ്പിൾ’ പിന്നീടുള്ള ഡിജിറ്റൽ വിപ്ലവത്തിന്റെ ചരിത്രവും ജോബ്‌സിൻറെ ജീവിതവും ഓരം ചേർന്നുള്ളതാണ് . ലോറീന്‍ പവല്‍ ജോബ്‌സാണ് ഭാര്യ. നാല് മക്കളുണ്ട്.തന്‍റെ അമ്പതിയാറാം വയസ്സില്‍ കാന്‍സര്‍ ബാധയെത്തുടര്‍ന്നാണ് അദ്ദേഹം 2011 ഒക്ടോബർ 5 -ന് അന്തരിച്ചു.

courtesy

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!