സ്ത്രീകള്‍ക്ക് മാത്രം പ്രവേശനമുള്ള ദ്വീപ്
‘പുരുഷന്മാര്ക്ക് പ്രവേശനമില്ല’ എന്ന ബോര്‍ഡുമായി ഫിന്‍ലന്‍ഡില്‍ ഒരു കൊച്ച് ദ്വീപുണ്ട്.സ്ത്രീകൾക്ക് മാത്രം താമസിക്കാൻ കഴിയുന്നിടമാണിത്. പുരുഷന്മാർക്ക് അവിടെ കാലുകുത്താൻ പോലും കഴിയില്ല. ഫിൻലാൻഡിനടുത്തുള്ള ബാൾട്ടിക് കടലിൽ മറഞ്ഞിരിക്കുന്ന അതിശയകരമായ സൂപ്പർ ഷീ ദ്വീപ്.
ലോകത്തിലെ ഏറ്റവും സവിശേഷമായ സ്വകാര്യ സ്ഥലങ്ങളിൽ ഒന്നാണിത്. സ്ത്രീകൾക്ക് മാത്രം പ്രവേശനമുള്ള ഒരു ദ്വീപാണിത്, പുരുഷന്മാർക്ക് പ്രവേശനം കർശനമായി നിരോധിച്ചിരിക്കുന്നു.
8.4 ഏക്കർ വിസ്തൃതിയുള്ള ഈ പ്രത്യേക ദ്വീപ് സ്ത്രീകൾക്ക് ഒരു ആഡംബര വെൽനസ് റിട്രീറ്റ് എന്ന നിലയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്, വിശ്രമിക്കാനും, പുനരുജ്ജീവിപ്പിക്കാനും, സ്വയം ബന്ധപ്പെടാനും സുരക്ഷിതവും തടസ്സമില്ലാത്തതുമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നു. 2017 ൽ ക്രിസ്റ്റീന റോത്താണ് ഇത് ആരംഭിച്ചത്. സൂപ്പർ ഷീയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിരിക്കുന്ന വിവരങ്ങൾ അനുസരിച്ച്, സൂപ്പർ ഷീ ദ്വീപ് വെറുമൊരു വിനോദസഞ്ചാര കേന്ദ്രമല്ല, മറിച്ച് ഒരു പ്രസ്ഥാനമാണ്.
ക്രിസ്റ്റിന റോത്ത് എന്ന സംരംഭകയുടെ ആശയവും പ്രവർത്തനവുമാണ് ദ്വീപിനെ റിസോർട്ടാക്കി മാറ്റിയതിനു പിന്നിൽ. സ്ത്രീകള്‍ക്ക് മാത്രമായി ഒരു ലോകം ഒരുക്കുക എന്നതാണ് തന്റെ ലക്ഷ്യം എന്നും താന്‍ പുരുഷ വിരോധിയല്ലായെന്നും റോത്ത് പറയുന്നു.
ബാൾട്ടിക് കടലിന്റെ തീരത്തെ ഏക്കറുകളോളം വിസ്തൃതിയുള്ള ദ്വീപ് വാങ്ങി സ്ത്രീകള്‍ക്കുവേണ്ടിയുള്ള റിസോർട്ടാക്കി മാറ്റിയിരിക്കുകയാണ് ക്രിസ്റ്റിന. പത്തു പേർക്ക് താമസിക്കാൻ തക്കവണ്ണം ആഢംബര പ്രൗഢിയിൽ അണിയിച്ചൊരുക്കിയ കാബിനുകളാണ് റിസോർട്ടിന്റ പ്രധാന ആകർഷണം.

