മനോഹരമായ ഓണപ്പാട്ടുകൾ മലയാളിക്ക് സമ്മാനിച്ച ജോൺസൺ മാസ്റ്റർ
ജോൺസൺ മാസ്റ്റർ ഓർമ്മയായിട്ട് 15 വർഷം.
മനോഹര ഗാനങ്ങളിലൂടെ മലയാളിയുടെ മനസ്സു കീഴടക്കിയ ജോണ്സണ് മാസ്റ്ററുടെ എല്ലാ ഗാനങ്ങൾക്കും ഒരു പ്രത്യേകതയുണ്ട് എന്തെന്നാൽ… ലളിത സംഗീതത്തിന്റെ – ഗ്രാമീണ സംഗീതത്തിന്റെ – ഒരു ഓണപ്പാട്ടിന്റെ പ്രത്യേക ഭംഗിയുണ്ടാവും. എങ്കിലും ജോൺസൺ സംഗീതം നൽകിയ ഓണ ആൽബങ്ങൾ ഒന്നും പുറത്തിറങ്ങിയിട്ടില്ലെങ്കിലും മലയാളിക്ക് എന്നെന്നും ഓർത്തിരിക്കാൻ മധുരമൂറുന്ന നിരവധി ഗാനങ്ങൾ സമ്മാനിച്ചിട്ടാണ് അദ്ദേഹം മടങ്ങിയത്.
ഉദാഹരണത്തിന്
തുമ്പപ്പൂവിൽ ഉണർന്നു വാസരം…
തൂവല്‍ വിണ്ണിന് മാറില്‍ തൂവി…
തങ്കത്തോണി തേൻ മലയോരം കണ്ടേ..
തൂമഞ്ഞിന്‍ നെഞ്ചിലൊതുങ്ങി…
കുന്നിമണിച്ചെപ്പ് തുറന്ന്…
കതിരോലപ്പന്തലൊരുക്കി…
പൊന്നുരുകും പൂക്കാലം… മുതലായ മനോഹര ഗാനങ്ങളിലൂടെ മലയാളിയുടെ മനസ്സു കീഴടക്കിയ ജോൺസൺ എന്നെന്നും ഓർമച്ചെപ്പിൽ സൂക്ഷിക്കാൻ വിവിധ സിനിമകളിലൂടെ നിരവധി ഓണപ്പാട്ടുകൾ മലയാളിയ്ക്ക് സമ്മാനിച്ചിട്ടുണ്ട്.
പി.ജി വിശ്വംഭരൻ സംവിധാനം ചെയ്ത ഇതു ഞങ്ങളുടെ കഥ (1982) എന്ന സിനിമയിൽ പി ഭാസ്കരൻ രചിച്ച യേശുദാസും കൂട്ടരും ആലപിച്ച
കുമ്മിയടിക്കുവിൻ കൂട്ടുകാരേ
കുമ്മിയടിക്കുവിൻ
നാട്ടുകാരേ
പൊന്നിൻ തിരുവോണം വന്നതറിഞ്ഞില്ലേ…
മാവേലിക്കും പൂക്കളം…
മാതേവനും പൂക്കളം
മലയാളക്കരയാകെ വർണ്ണപ്പൂക്കളം
ആഹാ മണ്ണിലും വിണ്ണിലും
മണിപ്പൂക്കളം…
1987 ൽ ഭരതൻ സംവിധാനം ചെയ്ത ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം എന്ന ചിത്രത്തിലെ യേശുദാസും ലതികയും പാടിയ
പൂവേണം പൂപ്പടവേണം… പൂവിളിവേണം
പൂണാരം ചാർത്തിയ കന്നിപൂമകൾ വേണം…
നാവോറ് പാടണകന്നി മൺകുടവും വീണയുമായി
നീയെന്തേ വന്നില്ലാ…
പൊന്നോണം പോയല്ലോ…
1989 ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മോഹൻലാൽ നായകനായ വരവേൽപ്പ് എന്ന ചിത്രത്തിലെ കൈതപ്രം രചിച്ച യേശുദാസ് പാടിയ.
വെള്ളാരപ്പൂമല മേലേ പൊൻ കിണ്ണം നീട്ടി നീട്ടി
ആകാശപ്പൂമുടി ചൂടി മുകിലാരപ്പട്ടു ചുറ്റി
ഓണത്താറാടി വരുന്നേ…
1990 ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത സസ്നേഹം എന്ന ചിത്രത്തിലെ പി.കെ ഗോപി രചിച്ചു കെ.എസ് ചിത്ര പാടിയ.
മാംഗല്യപ്പൂവിലിരിക്കും മാണിക്യത്തുമ്പി വിളിച്ചു…
തൂമഞ്ഞിന്‍ തുരുത്തിലാകെ ലാവണ്യപ്പൊന്മുത്ത്
താളത്തില്‍ മിന്നുംനേരത്ത്
പൂഞ്ചോലക്കരയും കാവും ചേറാടിക്കതിരും കാണാം
പൂവേപൊലി നിറപൊലി പാടി പോരൂ നീ..
1990 ൽ കമൽ സംവിധാനം ചെയ്ത ശുഭയാത്ര എന്ന ചിത്രത്തിലെ പി.കെ ഗോപി രചിച്ചു എം.ജി ശ്രീകുമാർ പാടിയ.
തുന്നാരം കിളിമകളേ പുന്നെല്ലും പൂവിളിയും
പൊൻചിങ്ങക്കാറ്റിന്റെ തിരുതകൃതിത്താളവുമായ്
മലയാളച്ചന്തം ചാർത്തും തിരുവോണത്തുമ്പിക്കിന്ന്
കല്യാണപ്പൊന്നും പുടവയുമായ്
വാ കിളിയേ….
1991 ൽ തുളസീദാസ് സംവിധാനം ചെയ്ത മിമിക്സ് പരേഡ് എന്ന ചിത്രത്തിലെ ബിച്ചു തിരുമല രചിച്ചു ഉണ്ണി മേനോൻ – കെ.എസ് ചിത്ര എന്നിവർ പാടിയ.
ചെല്ലക്കാറ്റിൻ പള്ളിത്തേരിൽ ചിങ്ങച്ചെമ്മാനം
കന്നിത്തേനേ നിന്നെത്തേടും വർണ്ണക്കൂടാരം
നീലപ്പീലികാലിനാൽ ഓലത്താലി ചേലുമായ്
ഈറക്കൊമ്പിൽ ഇലത്തുമ്പിൽ അഴകായ് ഒഴുകാൻ വാ
ഓണക്കാവിൽ നാണപ്പൂവിൽ അമൃതായ് അലിയാൻ വാ…
1991 ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത സന്ദേശം എന്ന ചിത്രത്തിലെ കൈതപ്രം രചിച്ചു ജി. വേണുഗോപാൽ – കെ.എസ് ചിത്ര എന്നിവർ പാടിയ.
തുമ്പപ്പൂ കോടിയുടുത്തൂ തൃപ്പടിപ്പൊന്നളന്നൂ
തിന വിതയ്ക്കാൻ പറ നിറയ്ക്കാൻ കളമൊരുക്കും കൈകളിൽ
നിറനിറ….
പൊലി പൊലി പൊലി
നിറനിറ പറനിറ പാടിയുണർന്നൂ ഭൂമിപ്പെണ്ണ്…
1992 ൽ ടി. കെ രാജീവ് കുമാർ സംവിധാനം ചെയ്ത മഹാനഗരം എന്ന ചിത്രത്തിൽ ഒഎൻവി കുറുപ്പ് രചനയിൽ യേശുദാസും സംഘവും പാടിയ
മണ്ണിന്റെ പുന്നാരം പോലെ ഈ
പൊൻ കോലങ്ങൾ…
മൺ കോലമാണേലും നെഞ്ചിൽ പൂന്തേനോ
മധുരിക്കുമിളം നീരോ തുള്ളിത്തൂവുന്നേ
പൊന്നോണമെത്തിപ്പോയ്…
1992 ൽ ഷാജി കൈലാസ് സംവിധാനം ചെയ്ത തലസ്ഥാനം എന്ന ചിത്രത്തിൽ ഒഎൻവി കുറുപ്പ് രചിച്ചു കെ.എസ് ചിത്ര പാടിയ
പൂക്കാലം പോയെന്നോ കാറ്റു പറഞ്ഞു…
ഉണ്ണിക്കൈ നീട്ടീലാ നീ
ഒരു പാവക്കുഞ്ഞിനായി
ഓണത്തുമ്പിയെയൂഞ്ഞാലൂട്ടാൻ
ഓടിപ്പോയ് തൊടികളിൽ നീ…
1993 ൽ ബാലു കരിയത്ത് രചിച്ച എന്റെ ശ്രീക്കുട്ടി എന്ന ചിത്രത്തിനായി കെ. എസ് ചിത്ര പാടിയ
ചിങ്ങപ്പൂ ചിത്തിരപ്പൂ
തൃത്താപ്പൂ പൂത്തിറങ്ങി
പൊന്നോലക്കുടക്കീഴിൽ വരുന്നേ
മാവേലിത്തമ്പുരാൻ – മുറ്റത്ത്
പൂക്കളം തീർക്കാൻ വാ
പൊന്നോണപ്പൂപ്പട കൂട്ടാൻ വാ
മലയാള കിളിമകളേ കളമൊഴിയേ നീ….
1993 ൽ സുരേഷ് ഉണ്ണിത്താൻ സംവിധാനം ചെയ്ത ഭാഗ്യവാൻ എന്ന ചിത്രത്തിനായി ഒ എൻ വി കുറുപ്പ് രചിച്ചു യേശുദാസ് പാടിയ
അത്തിവരമ്പിൽ തത്തകൾ പാടും
പുകിലുണ്ടോ പൂതപ്പാട്ടുണ്ടോ…
ആടിക്കാറിൻ മഞ്ചലേറി
മണിമഴവില്ലും മാഞ്ഞല്ലോ
മലയടിവാരം ഹൊയ്യാ ഹൊയ്
പുതിയൊരു വേലക്കുണരുന്നേ
ഇതു കൊടിയേറ്റം ഹൊയ്യാ ഹൊയ്…
1994 ൽ രാജസേനൻ സംവിധാനം ചെയ്ത CiD ഉണ്ണിക്കൃഷ്ണൻ BA BeD നായി ബിച്ചു തിരുമല രചിച്ചു പി. ജയചന്ദ്രൻ – കെ.എസ് ചിത്ര എന്നിവർ പാടിയ
ആവണിപ്പൂവിന് വെണ്മണി താലത്തില്‍
ആയിരം മോഹം നേദിപ്പു ഞാന്‍…
1998-ൽ ബെന്നി സാരഥി സംവിധാനം ചെയ്ത മഞ്ഞുകാലവും കഴിഞ്ഞ് എന്ന ചിത്രത്തിനായി ഗിരീഷ് പുത്തഞ്ചേരി രചിച്ചു കെ.എസ് ചിത്ര – എം.ജി ശ്രീകുമാർ എന്നിവർ പാടിയ
അത്തം പത്തിനു മുറ്റത്തെത്തും
പുള്ളോനും പുള്ളോത്തിക്കും പുലരിക്കതിരളക്ക്…
പൂവേ പൊലി പാടുന്നേ
പുത്തരി കൊയ്യും പൂഞ്ചിങ്ങം
പുല്ലാങ്കുഴലൂതുന്നേ മാടത്തത്തമ്മ.
കടപ്പാട് : വിവിധ മാധ്യമങ്ങൾ.

